Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDFGovernment

നാലു രൂപയ്ക്കു വൈദ്യുതി കിട്ടിയിരുന്ന കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ നിരവധി നടപടി സ്വീകരിച്ചുവരികയാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 ജൂലൈയില്‍ 4800-4900 മെഗാവാട്ട് ആയിരുന്ന പ്രതിദിന ഉപഭോഗം 86-88 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നിരുന്നു.

ചുരുക്കം ചില ദിവസങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. ഡാമുകളില്‍ കൃത്യമായ നീരൊഴുക്ക് ഉണ്ടായില്ല. പല ഡാമുകളിലും സംഭരണശേഷിയുടെ പകുതി മാത്രമേ വെളളമുള്ളൂ. ഈ സമീപകാലത്തെ വലിയ പ്രതിസന്ധിയായിരുന്നു മഴയുടെ അഭാവം. ആഭ്യന്തര വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞു. പിന്നെ പീക്ക് സമയത്തെ വൈദ്യുതിയുടെ ആവശ്യകത കഴിഞ്ഞ സെപ്റ്റംബറിലേക്കാള്‍ അപേക്ഷിച്ച് 800-900 മെഗാവാട്ട് വരെ ഉയര്‍ന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നാലു രൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് ദീര്‍ഘകാല കരാറുണ്ടായിരുന്നു. എൽഡിഎഫ് സര്‍ക്കാര്‍ അതു റദ്ദാക്കി. അതിന്‍റെ കാരണം പോലും വ്യക്തമാക്കിയിട്ടില്ല. എട്ടു രൂപ മുതല്‍ പതിനാലു രൂപ വരെ വൈദ്യുതി വാങ്ങി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ കരാര്‍ നിലന്നിരുന്നെങ്കില്‍ പ്രതിസന്ധി വരില്ലായിരുന്നു. ഇപ്പോഴത്തെ പ്രശ്നം പത്തു രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. പലയിടത്തും പ്രതിസന്ധിയാണ്, വൈദ്യുതി കിട്ടാനില്ല.

ഉത്തരേന്ത്യയില്‍ കല്‍ക്കരിയുടെ ലഭ്യതക്കുറവ് മൂലം വൈദ്യുതി ഉത്പാദനം കുറഞ്ഞു. പീക്ക് ടൈമില്‍ വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധികനിരക്ക് അടിച്ചേല്‍പ്പിക്കാതെ വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ്. ഉപഭോഗം കൂടി. കൂടുതല്‍ വൈദ്യുതി ലഭ്യമാക്കി സെപ്റ്റംബര്‍ പതിനഞ്ചോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാണ്ടാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വൈദ്യുതി മുടക്കത്തിന്‍റെ കൃത്യമായ സമയം അറിയിക്കാൻ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കും.

Latest News

Corehub Up